[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”ആരോഗ്യം” titleclr=”#000000″][/vc_headings]

ഇസ്‌ലാം ആരോഗ്യസംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. കരുത്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമന്‍ എന്നൊരു പ്രവാചകവചനം തന്നെയുണ്ട്. രോഗം വന്നാല്‍ ചികിത്സിക്കണമെന്ന് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. പകര്‍ച്ചവ്യാധിയുള്ള നാട്ടിലേക്ക് പോകരുതെന്നും പകര്‍ച്ചവ്യാധിയുള്ള പ്രദേശത്തുകാര്‍ മറ്റു പ്രദേശങ്ങളിലേക്കു പോകരുതെന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ജലാശയങ്ങളിലും വഴിയോരങ്ങളിലും മരച്ചുവട്ടിലും മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത് നബി നിരോധിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ മദ്യം, മറ്റു ലഹരി പദാര്‍ഥങ്ങള്‍, പന്നിമാംസം, രക്തം, ശവം തുടങ്ങിയവയെ നിഷിദ്ധങ്ങളായി പ്രഖ്യാപിച്ചു. കുതിരപ്പന്തയം പോലെയുള്ള കായികവിനോദങ്ങളെ നബി പ്രോത്സാഹിപ്പിച്ചിരുന്നു.

വൃത്തിയെ വിശ്വാസത്തിന്റെ പകുതിയെന്നാണ് നബി വിശേഷിപ്പിച്ചത്. നമസ്‌കാരത്തില്‍ പ്രവേശിക്കണമെങ്കില്‍ അംഗശുദ്ധി വരുത്തിയിരിക്കണം. പല്ലുതേക്കുന്നതിന് പ്രാധാന്യപൂര്‍വമുള്ള നിര്‍ദ്ദേശങ്ങളാണ് ഇസ്‌ലാം നല്‍കിയത്. എന്റെ ജനതയ്ക്ക് ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കില്‍ അഞ്ചുനേരത്തെ നമസ്‌കാരത്തിനുമുമ്പും അവരോട് ദന്തശുദ്ധിവരുത്താന്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് ഒരിക്കല്‍ നബി പറയുകയുണ്ടായി. ലൈംഗികവേഴ്ചയ്ക്കുശേഷം കുളിക്കണമെന്നതും ആര്‍ത്തവകാലത്ത് ലൈംഗികവേഴ്ചയിലേര്‍പ്പെടുരതെന്നതും ഇസ്‌ലാമിന്റെ നിര്‍ദ്ദേശമാണ്.

മുടി ഭംഗിയായി ചീകിവെക്കണമെന്നതും പാറിപ്പറന്ന മുടിയുമായി നടക്കരുതെന്നതും ഇസ്‌ലാമിന്റെ നിര്‍ദ്ദേശമാണ്. നഖം വെട്ടുന്ന കാര്യത്തിലും കക്ഷരോമം, ഗുഹ്യരോമം എന്നിവ നീക്കം ചെയ്യുന്ന കാര്യത്തിലും ഇതുപോലെ നിര്‍ദ്ദേശങ്ങള്‍ കാണാം.

ആരോഗ്യം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 155

155. ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക.

ആരോഗ്യം

നബി (സ) പറയുന്നു

നിങ്ങള്‍ അല്ലാഹുവിനോട് വിശ്വാസദാര്‍ഢ്യത്തെയും ആരോഗ്യത്തെയും ചോദിക്കുക. വിശ്വാസ ദാര്‍ഢ്യം കഴിഞ്ഞാല്‍ പിന്നെ ആരോഗ്യത്തേക്കാള്‍ ഉത്തമമായതൊന്നും ഒരാള്‍ക്കും നല്‍കപെട്ടിട്ടില്ല

( നസാഈ )